സംസ്ഥാനത്ത് ഇന്നുമുതൽ നാലു ദിവസം മദ്യവില്‍പന ശാലകള്‍ അടഞ്ഞു കിടക്കും

Share

തിരുവനന്തപുരം: ഇന്നുമുതൽ നാലു ദിവസം സംസ്ഥാനത്തെ മദ്യവില്‍പന ശാലകള്‍ അടഞ്ഞു കിടക്കും. ഡ്രൈ ഡേ, തിരഞ്ഞെടുപ്പും ഈസ്റ്ററും ഒന്നിച്ചെത്തിയതോടെയാണ് മദ്യവില്‍പ്പന ശാലകള്‍കള്‍ക്ക് തുടരെ അവധി വരുന്നത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തലേദിവസമായ ഏപ്രില്‍ അഞ്ചിനും വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ആറിനും മദ്യവില്‍പനശാലകള്‍ അടഞ്ഞുകിടക്കും.
ഏപ്രില്‍ നാലിന് ഈസ്റ്റര്‍ ദിനത്തില്‍ വൈകിട്ട് ഏഴു മണിയോടെ മദ്യവില്‍പനശാലകള്‍ അടയ്ക്കും.

അതിനുശേഷം വോട്ടെടുപ്പിന്‍റെ പിറ്റേ ദിവസമായിരിക്കും മദ്യ വില്‍പനശാലകള്‍ തുറക്കുക. അതേസമയം തുടര്‍ച്ചയായ ദിവസങ്ങളില്‍ മദ്യവില്‍പനശാലകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ വ്യാജമദ്യവും അനധികൃത വില്‍പനയും വര്‍ദ്ധിക്കാന്‍ ഇടയുണ്ടെന്ന് എക്സൈസ് കണക്കുകൂട്ടുന്നു.

ഇതു കണക്കിലെടുത്തു സംസ്ഥാന വ്യാപകമായി പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
അതേസമയം അവധി മുന്നില്‍ കണ്ട് മദ്യം സ്റ്റോക്ക് ചെയ്യാമെന്നു വച്ചാല്‍ തിരഞ്ഞെടുപ്പ് സ്‌ക്വാഡിന്റെ പിടിവീഴും. ഒരാള്‍ക്ക് സൂക്ഷിക്കാവുന്ന പരമാവധിയായ 3 ലിറ്ററില്‍ കൂടുതല്‍ വാങ്ങാനാവില്ല. മദ്യം വില്‍ക്കുന്ന പൊതു സ്ഥാപനങ്ങളിലും റോഡുകളിലും എക്സെെസിന്റെ നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്.