“വിക്രാന്ത്” സീ ട്രയൽസ് ആരംഭിച്ചു

Share


ഇന്ത്യൻ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ (Directorate of Naval Design) രൂപകൽപ്പന ചെയ്ത് , ഷിപ്പിംഗ് മന്ത്രാലയത്തിന്റെ (MoS) കീഴിലുള്ള പൊതുമേഖലാ കപ്പൽശാലയായ കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിൽ (സി‌എസ്‌എൽ) 76 ശതമാനത്തിലധികം തദ്ദേശീയമായി നിർമിക്കുന്ന ഇന്ത്യയുടെ പ്രഥമ വിമാനവാഹിനി കപ്പൽ ആണ് “വിക്രാന്ത്”(Indigenous Aircraft Carrier).

ഈ വിമാനവാഹിനിക്കപ്പലിന് 262 മീറ്റർ നീളവും 62 മീറ്റർ വീതിയും, സൂപ്പർ സ്ട്രക്ചർ ഉൾപ്പെടെ 59 മീറ്റർ ഉയരവും ഉണ്ട്. സൂപ്പർ സ്ട്രക്ചറിൽ അഞ്ചെണ്ണം ഉൾപ്പെടെ ആകെ 14 ഡെക്കുകളിലായി 2,300 കംപാർട്ട്‌മെന്റുകളുമാണുള്ളത്. 1700 ഓളം വരുന്ന ക്രൂവിനായി രൂപകൽപ്പന ചെയ്ത കപ്പലിൽ വനിതാ ഓഫീസർമാർക്ക് വേണ്ടി പ്രത്യേക ക്യാബിനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. യന്ത്രസാമഗ്രികൾ, കപ്പൽ നാവിഗേഷൻ, അതിജീവനം (Habitability) എന്നിവയ്ക്കായി വളരെ ഉയർന്ന നിലവാരമുള്ള യന്ത്രവൽകൃത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഒരേ സമയം ഹെലികോപ്റ്ററുകളെയും, ഫൈറ്റർ വിമനങ്ങളെയും വഹിക്കാൻ കഴിയുന്ന ‘വിക്രാന്ത്’ ന് 28 മൈൽ വേഗതയും, 18 മൈൽ ക്രൂയിസിംഗ് വേഗതയും 7,500 മൈൽ ദൂരം പോകുവാനുള്ള ശേഷിയും ഉണ്ട്.

നവംബർ 20 ന് ബേസിൻ ട്രയൽ‌സിന്റെ ഭാഗമായി കപ്പലിന്റെ പ്രൊപ്പൽ‌ഷൻ‌, പവർ‌ ജനറേഷൻ‌ ഉപകരണങ്ങൾ‌ / സിസ്റ്റങ്ങൾ‌ എന്നിവയുടെ കാര്യക്ഷമത തുറമുഖത്ത് പരീക്ഷിച്ചിരുന്നു. ബഹുമാനപ്പെട്ട പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് 25 ജൂൺ 21 ന്‌ കപ്പൽ‌ സന്ദർശിച്ച് കപ്പലിൻ്റെ നിർമ്മാണ പുരോഗതി അവലോകനം ചെയ്‌തു. COVID- ന്റെ രണ്ടാം തരംഗത്തെ തുടർന്ന് കടൽ പരീക്ഷണങ്ങൾ ആരംഭിക്കുന്നതിന് കാലതാമസം നേരിട്ടെങ്കിലും തൊഴിലാളികൾ, OEM- കൾ (Original Equipment Manufacturer), എഞ്ചിനീയർമാർ, മേൽനോട്ടക്കാർ, ഇൻസ്പെക്ടർമാർ, ഡിസൈനർമാർ, കപ്പൽ ജീവനക്കാർ എന്നിവരുടെ ആത്മാർത്ഥമായ പരിശ്രമത്തിൻ്റെ ഫലമായി കപ്പൽ കടൽ പരീക്ഷണങ്ങൾക്കായി വേഗത്തിൽ തയ്യാറാക്കാൻ സാധിച്ചു. കന്നി പരീക്ഷണ യാത്രയ്ക്കിടെ, കപ്പലിന്റെ പ്രകടനം, ഹൾ, പ്രധാന പ്രൊപ്പൽ‌ഷൻ, പി‌ജിഡി (Power Generation and Distribution), സഹായ ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിക്കും.

ഐ‌.എ.സി യുടെ നിർമാണം പൂർത്തിയാകുന്നതോടെ ഇന്ത്യ, തദ്ദേശീയമായി ഒരു വിമാനവാഹിനി കപ്പൽ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ചേരും, ഇത് ഇന്ത്യൻ സർക്കാരിന്റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ സാക്ഷത്കാരമായിരിക്കും.

ഇന്ത്യയുടെ തദ്ദേശീയ നിർമ്മിതിയായ ഈ വിമാനവാഹിനി കപ്പൽ രാജ്യത്തിൻറെ “ആത്മ നിർഭർ ഭരത്” ലേക്കും “മേക്ക് ഇൻ ഇന്ത്യ ഇനിഷ്യെറ്റിവ്” ലേക്കും ഉള്ള ചുവടുവെപ്പിൻ്റെ ഉത്തമ ഉദാഹരണമാണ്. ഈ നിർമാണത്തിലൂടെ 2000 സി.എസ്.എൽ ഉദ്യോഗസ്ഥർക്കും മറ്റ് അനുബന്ധ വ്യവസായങ്ങളിൽ ഉള്ള 12000 ജീവനക്കാർക്കും തൊഴിലവസരങ്ങൾ ഉണ്ടായി എന്നതിനപ്പുറം രാജ്യത്തിന് ദേശീയ രൂപകല്പനയിലും നിർമ്മാണ പ്രവർത്തനത്തിലും വലിയ വളർച്ച കൈവരിക്കുനതിനും സാധിച്ചിട്ടുണ്ട്. 76 ശതമാനത്തിനു മുകളിൽ തദ്ദേശീയമായി ഉപകരണങ്ങൾ വാങ്ങുന്നതിനു പുറമേ സിഎസ്എൽൻ്റെയും മറ്റു ഉപ-കരാറുകാരുടെയും പ്രവർത്തനങ്ങൾ നേരിട്ട് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ തിരികെ നിക്ഷേപിക്കാൻ സാധിച്ചിട്ടുണ്ട്. 100 എം.എസ്.എം.ഇ (Micro, Small and Medium Enterprise) അടക്കം സി എസ് എൽ രജിസ്റ്റർ ചെയ്ത ഏകദേശം 550 ഓളം സ്ഥാപനങ്ങളുടെ വിവിധ തരത്തിലുള്ള സേവനങ്ങളാണ് വിമാനവാഹിനിക്കപ്പൽ നിർമ്മിതിയിൽ കാഴ്ചവച്ചിട്ടുള്ളത്.

“വിക്രാന്ത്” സീ ട്രയൽസ് ആരംഭിച്ചു
ഇന്ത്യൻ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ (Directorate of Naval Design) രൂപകൽപ്പന ചെയ്ത് , ഷിപ്പിംഗ് മന്ത്രാലയത്തിന്റെ (MoS) കീഴിലുള്ള പൊതുമേഖലാ കപ്പൽശാലയായ കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിൽ (സി‌എസ്‌എൽ) 76 ശതമാനത്തിലധികം തദ്ദേശീയമായി നിർമിക്കുന്ന ഇന്ത്യയുടെ പ്രഥമ വിമാനവാഹിനി കപ്പൽ ആണ് “വിക്രാന്ത്”(Indigenous Aircraft Carrier).

ഈ വിമാനവാഹിനിക്കപ്പലിന് 262 മീറ്റർ നീളവും 62 മീറ്റർ വീതിയും, സൂപ്പർ സ്ട്രക്ചർ ഉൾപ്പെടെ 59 മീറ്റർ ഉയരവും ഉണ്ട്. സൂപ്പർ സ്ട്രക്ചറിൽ അഞ്ചെണ്ണം ഉൾപ്പെടെ ആകെ 14 ഡെക്കുകളിലായി 2,300 കംപാർട്ട്‌മെന്റുകളുമാണുള്ളത്. 1700 ഓളം വരുന്ന ക്രൂവിനായി രൂപകൽപ്പന ചെയ്ത കപ്പലിൽ വനിതാ ഓഫീസർമാർക്ക് വേണ്ടി പ്രത്യേക ക്യാബിനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. യന്ത്രസാമഗ്രികൾ, കപ്പൽ നാവിഗേഷൻ, അതിജീവനം (Habitability) എന്നിവയ്ക്കായി വളരെ ഉയർന്ന നിലവാരമുള്ള യന്ത്രവൽകൃത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഒരേ സമയം ഹെലികോപ്റ്ററുകളെയും, ഫൈറ്റർ വിമനങ്ങളെയും വഹിക്കാൻ കഴിയുന്ന ‘വിക്രാന്ത്’ ന് 28 മൈൽ വേഗതയും, 18 മൈൽ ക്രൂയിസിംഗ് വേഗതയും 7,500 മൈൽ ദൂരം പോകുവാനുള്ള ശേഷിയും ഉണ്ട്.

നവംബർ 20 ന് ബേസിൻ ട്രയൽ‌സിന്റെ ഭാഗമായി കപ്പലിന്റെ പ്രൊപ്പൽ‌ഷൻ‌, പവർ‌ ജനറേഷൻ‌ ഉപകരണങ്ങൾ‌ / സിസ്റ്റങ്ങൾ‌ എന്നിവയുടെ കാര്യക്ഷമത തുറമുഖത്ത് പരീക്ഷിച്ചിരുന്നു. ബഹുമാനപ്പെട്ട പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് 25 ജൂൺ 21 ന്‌ കപ്പൽ‌ സന്ദർശിച്ച് കപ്പലിൻ്റെ നിർമ്മാണ പുരോഗതി അവലോകനം ചെയ്‌തു. COVID- ന്റെ രണ്ടാം തരംഗത്തെ തുടർന്ന് കടൽ പരീക്ഷണങ്ങൾ ആരംഭിക്കുന്നതിന് കാലതാമസം നേരിട്ടെങ്കിലും തൊഴിലാളികൾ, OEM- കൾ (Original Equipment Manufacturer), എഞ്ചിനീയർമാർ, മേൽനോട്ടക്കാർ, ഇൻസ്പെക്ടർമാർ, ഡിസൈനർമാർ, കപ്പൽ ജീവനക്കാർ എന്നിവരുടെ ആത്മാർത്ഥമായ പരിശ്രമത്തിൻ്റെ ഫലമായി കപ്പൽ കടൽ പരീക്ഷണങ്ങൾക്കായി വേഗത്തിൽ തയ്യാറാക്കാൻ സാധിച്ചു. കന്നി പരീക്ഷണ യാത്രയ്ക്കിടെ, കപ്പലിന്റെ പ്രകടനം, ഹൾ, പ്രധാന പ്രൊപ്പൽ‌ഷൻ, പി‌ജിഡി (Power Generation and Distribution), സഹായ ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിക്കും.

ഐ‌.എ.സി യുടെ നിർമാണം പൂർത്തിയാകുന്നതോടെ ഇന്ത്യ, തദ്ദേശീയമായി ഒരു വിമാനവാഹിനി കപ്പൽ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ചേരും, ഇത് ഇന്ത്യൻ സർക്കാരിന്റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ സാക്ഷത്കാരമായിരിക്കും.

ഇന്ത്യയുടെ തദ്ദേശീയ നിർമ്മിതിയായ ഈ വിമാനവാഹിനി കപ്പൽ രാജ്യത്തിൻറെ “ആത്മ നിർഭർ ഭരത്” ലേക്കും “മേക്ക് ഇൻ ഇന്ത്യ ഇനിഷ്യെറ്റിവ്” ലേക്കും ഉള്ള ചുവടുവെപ്പിൻ്റെ ഉത്തമ ഉദാഹരണമാണ്. ഈ നിർമാണത്തിലൂടെ 2000 സി.എസ്.എൽ ഉദ്യോഗസ്ഥർക്കും മറ്റ് അനുബന്ധ വ്യവസായങ്ങളിൽ ഉള്ള 12000 ജീവനക്കാർക്കും തൊഴിലവസരങ്ങൾ ഉണ്ടായി എന്നതിനപ്പുറം രാജ്യത്തിന് ദേശീയ രൂപകല്പനയിലും നിർമ്മാണ പ്രവർത്തനത്തിലും വലിയ വളർച്ച കൈവരിക്കുനതിനും സാധിച്ചിട്ടുണ്ട്. 76 ശതമാനത്തിനു മുകളിൽ തദ്ദേശീയമായി ഉപകരണങ്ങൾ വാങ്ങുന്നതിനു പുറമേ സിഎസ്എൽൻ്റെയും മറ്റു ഉപ-കരാറുകാരുടെയും പ്രവർത്തനങ്ങൾ നേരിട്ട് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ തിരികെ നിക്ഷേപിക്കാൻ സാധിച്ചിട്ടുണ്ട്. 100 എം.എസ്.എം.ഇ (Micro, Small and Medium Enterprise) അടക്കം സി എസ് എൽ രജിസ്റ്റർ ചെയ്ത ഏകദേശം 550 ഓളം സ്ഥാപനങ്ങളുടെ വിവിധ തരത്തിലുള്ള സേവനങ്ങളാണ് വിമാനവാഹിനിക്കപ്പൽ നിർമ്മിതിയിൽ കാഴ്ചവച്ചിട്ടുള്ളത്.