മാനസയെ കൊലപ്പെടുത്താന്‍ തോക്ക് ബിഹാറില്‍ നിന്നെത്തിച്ചു : മന്ത്രി എം വി ഗോവിന്ദന്‍

Share

കോതമംഗലത്തെ മെഡിക്കൽ വിദ്യാർത്ഥിനി മാനസയെ കൊലപ്പെടുത്താന്‍ രാഖില്‍ ഉപയോഗിച്ച തോക്ക് ബിഹാറില്‍ നിന്നെത്തിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. മാനസയുടെ കണ്ണുർ നാറാത്തെ വീട് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരേന്ത്യന്‍ സ്റ്റൈല്‍ കൊലപാതകമാണ് നടന്നതെന്നും കൊലപാതകത്തിന്റെ എല്ലാ തെളിവും കിട്ടിയെന്നും മന്ത്രി പറഞ്ഞു. ബീഹാറില്‍ പോയതിന് കൃത്യമായ തെളിവ് പൊലീസിന് ലഭിച്ചു.


രഖിലും സുഹൃത്തും ചേര്‍ന്ന് ബീഹാറില്‍ പോയി എന്ന് തന്നെയാണ് മനസിലാക്കാന്‍ സാധിച്ചത്. പൊലീസ് ഇന്നുതന്നെ ബീഹാറിലേയ്ക്ക് പോകുമെന്നാണ് അറിയിച്ചരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.


അതിനിടെ മാനസയുടെ മൃതശരീരം കണ്ണൂരിലെ വീട്ടിലെത്തിച്ച് മടങ്ങിയ ആംബുലൻസ് മാഹി പരിമഠത്തിനടുത്ത് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആംബുലൻസിലുണ്ടായ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ ചാലയിലെ സ്വകാര്യ ആസ്പപത്രിയിൽ പ്രവേശിപ്പിച്ചു.