ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ട് 8 പേരെ കാണാതായി

Share

കോഴിക്കോട്: ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തില്‍പ്പെട്ട് 10 പേരെ കാണാതായി. മം​ഗലാപുരം തീരത്തും നിന്നും അറുപത് നോട്ടിക്കല്‍ മൈല്‍ മാറി പുറംകടലില്‍ വച്ചാണ് ബോട്ടിലേക്ക് കപ്പല്‍ ഇടിച്ചത് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്.അപകടത്തില്‍പ്പെട്ട രണ്ട് പേരെ കടലില്‍ നിന്നും രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേരും മരണപ്പെട്ടുവെന്നാണ് മം​ഗലാപുരം കോസ്റ്റല്‍ പൊലീസും കര്‍ണാടക ഫിഷറീസ് വകുപ്പും നല്‍കുന്ന വിവരം. അപകടത്തില്‍പ്പെട്ട കപ്പല്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നുവെന്നാണ് വിവരം.ബേപ്പൂര്‍ സ്വദേശി ജാഫറിന്റ ഉടമസ്ഥതയിലുള്ള ഐ.എഫ്.ബി റബ്ബ എന്ന പേരുള്ള ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.ബോട്ടില്‍ 14 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏഴ് പേര്‍ തമിഴ്നാട് സ്വദേശികളും ബാക്കിയുള്ളവര്‍ ബം​ഗാള്‍, ഒഡീഷ സ്വദേശികളുമാണ്.

ബോട്ടില്‍ മലയാളികള്‍ ആരും ഇല്ലായിരുന്നുവെന്നാണ് വിവരം. ഞായാറാഴ്ച രാത്രിയോടെയാണ് ബോട്ട് ബേപ്പൂരില്‍ നിന്നും പോയത്. പത്ത് ദിവസം മത്സ്യബന്ധനം നടത്തി തിരിച്ചെത്താനായിരുന്നു ഇവരുടെ പ്ലാന്‍. കാണാതായവര്‍ക്കായി കോസ്റ്റ് ​ഗാര്‍ഡ് രാജ് ​ദൂത് ബോട്ടും ഹെലികോപ്ടറും തെരച്ചില്‍ തുടരുകയാണ്.