ഇനിയും പക തീര്‍ന്നിട്ടില്ല സാറെ…. പ്രണയവും വിവാഹാഭ്യര്‍ത്ഥനയും നിരസിച്ചു; പിന്നാലെ പൊലീസ് സ്‌റ്റേഷനിലും കയറ്റിയതോടെ പകയായി

Share

പെരിന്തല്‍മണ്ണ ഏലംകുളത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ ദാരുണകൊല നടന്നത്. ഏലംകുളം സ്വദേശി സി.കെ. ബാലചന്ദ്രന്റെ മകള്‍ ദൃശ്യ(21)യെയാണ് വിനീഷ് വിനോദ്(21) എന്നയാള്‍ വീട്ടില്‍ കയറി കുത്തിക്കൊന്നത്. ദൃശ്യയുടെ സഹോദരി ദേവശ്രീ(13)യെയും പ്രതി കുത്തിപരിക്കേല്‍പ്പിച്ചു. കുട്ടി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഏറെ കാലത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ദൃശ്യയുടെ അച്ഛനെ വീട്ടില്‍ നിന്ന് മാറ്റുകയായിരുന്നു ലക്ഷ്യം. ഇതിന് വേണ്ടി അച്ഛന്റെ പെരിന്തല്‍മണ്ണയിലെ കടയ്ക്ക് തീവച്ചു.

211067 1624007817 2

പേപ്പറുകള്‍ കൂട്ടി തീ ഇടുകയായിരുന്നു. 40 ലക്ഷത്തിന്റെ നഷ്ടമാണ് ഇതിലൂടെ ഉണ്ടാക്കിയത്. കട കത്തിച്ച ശേഷം പെരിന്തല്‍മണ്ണയില്‍ നിന്ന് രാത്രി യാത്ര തുടങ്ങി. അതും കാല്‍നടയായി ഒറ്റയ്ക്ക്. പുലര്‍ച്ചെയോടെ ദൃശ്യയുടെ വീട്ടിന് അടുത്തെത്തി. പകയുമായി കാത്തിരുന്നു. പ്രതീക്ഷിച്ച പോലെ കട കത്തിയതിന്റെ വേദനയില്‍ രാവിലെ തന്നെ അച്ഛന്‍ പുറത്തേക്ക് പോയി.

വീട്ടുകാര്‍ വാതില്‍ തുറന്ന തക്കം നോക്കി. അകത്തു കടന്നു. അതിന് ശേഷം കത്തിയും വീട്ടിനുള്ളില്‍ നിന്ന് കൈക്കലാക്കി. അതിന് ശേഷം കുറച്ചു സമയം വീട്ടിനുള്ളില്‍ പാത്തിരുന്നു. പതിയെ ദൃശ്യയുടെ മുറിയില്‍ എത്തി. ഉറങ്ങി കിടന്ന കുട്ടിയെ മതിവരുവോളം കുത്തി. 21 തവണ കുത്തിയതിന് പിന്നില്‍ മനസ്സിലെ പകയായിരുന്നു. അതിന് ശേഷം ദൃശ്യയുടെ അമ്മയേയും അനുജത്തിയേയും കൊന്ന് വീടിന് തീ ഇടകുയായിരുന്നു ലക്ഷ്യം. എന്നാല്‍ അനുജത്തി ശബ്ദമുണ്ടാക്കിയതോടെ നാട്ടുകാര്‍ ഓടിയെത്തി. വനീഷ് ഓടി മറയുകയും ചെയ്തു.

പ്ലസ് ടു മുതല്‍ വിനീഷ് ദൃശ്യയെ ശല്യം ചെയ്തിരുന്നു. രണ്ട് പേരും കുന്നക്കാവ് ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആണ് പഠിച്ചത്. ദൃശ്യ ഇപ്പോള്‍ ഒറ്റപ്പാലത്ത് എല്‍എല്‍ബിക്ക് പഠിക്കുകയായിരുന്നു.

വിനീഷിന്റെ ശല്യം സഹിക്കാനാകാതെ പൊലീസില്‍ ദൃശ്യയുടെ കുടുംബം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് വിനീഷിനെ താക്കീത് ചെയ്തു വിടുകയും ചെയ്തു. അച്ഛനും അമ്മയും വേര്‍പിരിഞ്ഞ പശ്ചാത്തലം ആണ് പ്രതി വിനീഷിന്റെത്. രണ്ട് സഹോദരന്മാര്‍ കൂടി ഉണ്ട്. ഒറ്റപ്പാലം ലക്കിടി നെഹ്‌റു അക്കാദമി ഓഫ് ലോ കോളേജില്‍ ബി.ബി.എ.-എല്‍.എല്‍.ബി. മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ദൃശ്യ.

പഠനത്തില്‍ നല്ല നിലവാരം പുലര്‍ത്തിയ കുട്ടി. അവധിപോലും പരിമിതമായാണ് എടുക്കാറുള്ളത്. പ്ലസ് ടു പഠനത്തിനുശേഷം 2019-ലാണ് ദൃശ്യ അഞ്ചുവര്‍ഷത്തെ കോഴ്‌സിനായി ലക്കിടിയിലെ കോളേജിലെത്തിയത്.

ആദ്യവര്‍ഷം മാത്രാണ് നേരിട്ടുള്ള ക്ലാസിലുണ്ടായിരുന്നത്. പിന്നീട് രണ്ടുവര്‍ഷവും ഓണ്‍ലൈനായായിരുന്നു ക്ലാസ്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് അതിക്രൂരമായ കൊലപാതകം നടന്നത്. യുവതി വീട്ടില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത കേട്ടതോടെ നാട്ടുകാരും നടുങ്ങി.