ആർ എസ് എസ് മുഖ്യനെ നീക്കി

Share

കൊച്ചി:ആർ എസ് എസ് സംസ്ഥാന പ്രാന്ത പ്രചാരക് പി എൻ ഹരികൃഷ്ണ കുമാറിനെ ആ സ്ഥാനത്തു നിന്ന് നീക്കി ദക്ഷിണ ക്ഷേത്രീയ പ്രചാരക് ആയാണ് മാറ്റിയത്.സംഘടനയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രമുഖമായ സ്ഥാനമാണ്,പ്രാന്ത പ്രചാരക്.അതാണ് അധികാര കേന്ദ്രം.ഒരു ദശകത്തോളമായി ഹരികൃഷ്ണ കുമാർ ആ സ്ഥാനത്ത് തുടരുകയായിരുന്നു.
നേരത്തെ ബി എം എസ് ചുമതലയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. 
കേരള പ്രാന്ത കാര്യവാഹ് അഥവാ സംസ്ഥാന സെക്രട്ടറി ആകേണ്ടിയിരുന്ന  എം രാധാകൃഷ്ണനെ കേരളവും തമിഴ്‌നാടും ചേര്‍ന്ന ദക്ഷിണ ക്ഷേത്ര സഹ കാര്യവാഹ് ആയി ഒതുക്കിയിരുന്നു.ഇതേ സംസ്ഥാനങ്ങളുടെ ചുമതലയാണ് ഹരി കൃഷ്ണനും.

എം രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം ജന്മഭൂമി എം ഡി സ്ഥാനത്തു നിന്ന് ദീർഘകാല അവധി എടുത്തിരുന്നു.ആ സ്ഥാനത്ത് ഹരികൃഷ്ണ കുമാറിന് വരാൻ വേണ്ടിയാണ് ഇത് ചെയ്തതെന്ന് ശ്രുതിയുണ്ടായിരുന്നു.

കോട്ടയം നട്ടാശ്ശേരി സ്വദേശിയാണ് ഹരികൃഷ്ണ കുമാർ.കോട്ടയത്തു നിന്നുള്ള പലരെയും താക്കോൽ സ്ഥാനങ്ങളിൽ അദ്ദേഹം കൊണ്ട് വന്നു.പലരും വിവാദങ്ങളിൽ പെട്ടു.
ബംഗളൂരുവിൽ നടന്ന ദേശീയ സമ്മേളനത്തിൽ തന്നെ ഹരികൃഷ്ണ കുമാറിനെ മാറ്റുമെന്ന് കേട്ടിരുന്നു.അത് നിയമസഭാ തിരഞ്ഞെടുപ്പ് കഴിയും വരെ വൈകി.
സഹ പ്രാന്ത പ്രചാരക് സുദർശൻ ആണ് പകരം വരേണ്ടത്.